ഞാന്‍ ഗാന്ധി..നാം ഗാന്ധി
ഹിംസയ്ക്കുപോലും മഹാഗാന്ധിരൂപം..
ലഭിക്കുന്നോരീ കെട്ട കാലത്ത്, കൂട്ടരേ,
പണ്ട് മുക്കിലും മൂലയിലും
നെഞ്ചിലോകല്ലിലോ പണിതിട്ട
ഗാന്ധിമാര്ക്കൊപ്പം
നമുക്കിരിക്കാം, കാവലായ്..
അവര്‍ അവയെ തോക്കും വാക്കും
ചൂണ്ടി പ്രതികളാക്കും നേരം…
കൈകളാകാശത്തോളമുയർത്തി
ഉച്ചത്തിലത്യന്തം ശാന്തരായ്
നമുക്കുറച്ചുച്ചരിക്കാം..
“ഞാന്‍ ഗാന്ധി.. നാം ഗാന്ധി”
